ഫ്ളാറ്റിലെ പീഡനം; പ്രതി മാർട്ടിൻ പിടിയിൽ

01:03 AM Jun 11, 2021 | Deepika.com
തൃശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി തൃശൂർ മുണ്ടൂർ പുലിക്കോട്ടിൽ മാർട്ടിൻ ജോസഫിനെ പോലീസ് തൃശൂരിൽനിന്നു പിടികൂടി. മുണ്ടൂർ കിരാലൂരിൽനിന്നാണ് മാർട്ടിനെ പോലീസ് പിടികൂടിയത്. കിരാലൂരിലെ ചതുപ്പുപ്രദേശത്തോടു ചേർന്നുള്ള വനത്തിനകത്തെ ഒളിസങ്കേതത്തിൽനിന്ന് ഇന്നലെ രാത്രി എട്ടരയോടെയാണ് മാർട്ടിനെ പിടികൂടിയത്. മുണ്ടൂരിൽ മാർട്ടിന്‍റെ വീടിനോടു ചേർന്നുതന്നെയാണ് ഈ സ്ഥലം.

കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് മുണ്ടൂർ മേഖലയിൽ രാവും പകലും മാർട്ടിനുവേണ്ടി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇയാളെ ഒളിവിൽ കഴിയുന്നതിനു സഹായിച്ച സുഹൃത്തുക്കളായ പാവറട്ടി കൈതമുക്ക് സ്വദേശി ധനേഷ്, ശ്രീരാഗ്, ബന്ധു കൂടിയായ ജോണ്‍ ജോയ് എന്നിവരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ നടത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണ് ഒടുവിൽ മാർട്ടിൻ പിടിയിലായത്. കൊച്ചിയിൽനിന്നുള്ള പോലീസ് സംഘവും തൃശൂരിൽനിന്നുള്ള പോലീസ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.