തിരുവനന്തപുരം: കോവിഡ് പടരുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ‘പുകയില ഉപേക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കും. അതു കൊണ്ടുതന്നെ പുകവലിക്കാരിൽ കൊറോണ വൈറസ് പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുണ്ട്.
ലോകമെമ്പാടും എട്ട് ദശലക്ഷംപേർ പുകയില ഉപയോഗം മൂലം മരിക്കുന്നുണ്ട്. ഇതില്‍ 12 ലക്ഷത്തോളം പേര് നിഷ്ക്രിയ പുകവലി മൂലമാണു മരിക്കുന്നത്.
പുകയില ഉപയോഗം മൂലം ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, അര്‍ബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകുന്നു.
പുകയില ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായത്തിനായി ടെലി കണ്സള്ട്ടേഷന് വഴി കൗണ്‍സലിംഗും മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്കാൻ ക്വിറ്റ് ലൈന്സംസ്ഥാന ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് ലോകപുകയില വിരുദ്ധ ദിനത്തില്‍ അതു ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ആരോഗ്യ വകുപ്പിന് കീഴിലുള്ള ദിശ 1056, 104 വഴിയാണ് ഈ ക്വിറ്റ് ലൈന്‍ സജ്ജീകരിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഓരോ വ്യക്തിയെയും തുടര്‍ച്ചയായി ഫോളോ അപ്പ് ചെയ്യുകയും ഒരു വര്‍ഷത്തിനകം 1000 പേരെയെങ്കിലും പുകയില ഉപയോഗത്തില്‍ നിന്നും മോചിപ്പിക്കുകയുമാണു ലക്ഷ്യം. ഇ-സഞ്ജീവനി പദ്ധതി വഴി പുകയില നിര്‍ത്തുന്നതിന് ടെലി കണ്സള്ട്ടേഷന് സൗകര്യവും ആരംഭിക്കും.
പുകയില ഉപയോഗം നിര്‍ത്താന്‍ ക്വിറ്റ് ലൈന്‍
01:19 AM May 31, 2021 | Deepika.com