തിരുവനന്തപുരം: സംസ്ഥാന നിയമ വകുപ്പ് സെക്രട്ടറിയായ പി.കെ അരവിന്ദബാബു ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കും. 1992 ലാണ് അദ്ദേഹം മുന്‍സിഫ് മജിസ്ട്രേറ്റായി സര്‍വീസില്‍ പ്രവേശിച്ചത്. 2012 ല്‍ ജില്ലാസെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. പാലക്കാട്, തൊടുപുഴ, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു.
തുടര്‍ന്ന് ഹൈക്കോടതിയുടെ എ.ഡി.ആര് സെന്റര്‍ ഡയറക്ടറായി. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അഥോറിറ്റി മെമ്പര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019 മുതല്‍ സംസ്ഥാന നിയമ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്.
പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ്, ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി ആക്ട്, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആൻഡ് ടെക്നോളജി ആക്ട്, കേരള മിനറല്‍സ് വെസ്റ്റിംഗ് ഓഫ് റൈറ്റ്സ് ഓഡിനന്‍സ്, കേരള ഡിസാസ്റ്റര്‍ ആൻഡ് പബ്ളിക് ഹെല്‍ത്ത് എമര്‍ജന്‍സി ഓർഡിനന്‍സ്, തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. ഭാര്യ: ഡോ: ഓമന (ജനറല്‍ മെഡിസിന് ഡിപ്പാര്‍ട്ട്മെന്റ്, ഗവ. മെഡിക്കല്‍ കോളജ്, എറണാകുളം). മക്കള്‍: ദേവനന്ദന്, ഗോപീകൃഷ്ണന് (ഇരുവരും നിയമവിദ്യാര്‍ഥികള്‍).
നിയമ സെക്രട്ടറി പി.കെ അരവിന്ദബാബു ഇന്ന് വിരമിക്കും
01:18 AM May 31, 2021 | Deepika.com