കൊച്ചി: കെ.കെ. ശൈലജ ടീച്ചര്‍ക്കും കെ.ആർ. ഗൗരിയമ്മയുടെ ഗതിതന്നെയെന്നു ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാജന് ബാബു. അടുത്ത മുഖ്യമന്ത്രിയായി കേരള ജനത നെഞ്ചിലേറ്റിയ ശൈലജ ടീച്ചറെ ഗൗരിയമ്മയെപ്പോലെ വലിച്ചെറിഞ്ഞിരിക്കുകയാണ്. ഇനിയും അപമാനിതയാകാന്‍ കാത്തു നില്‍ക്കാതെ സിപിഎം വിട്ടുവന്നാല്‍ ശൈലജ ടീച്ചറെ സ്വീകരിക്കാന്‍ ഗൗരിയമ്മയുടെ പാര്‍ട്ടിയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്നും രാജന് ബാബു പറഞ്ഞു.
എം.വി. രാഘവന്, കെ.ആര്. ഗൗരിയമ്മ എന്നീ ജനകീയ നേതാക്കളോട് ചെയ്ത അതേ വെട്ടിനിരത്തല്‍ ശൈലിയാണു വീണ്ടും സിപിഎമ്മില്‍ അരങ്ങേറിയത്. ഇക്കുറി തോമസ് ഐസക്, ജി. സുധാകരന്, പി. ജയരാജന് തുടങ്ങി ജനകീയ അടിത്തറയുള്ളതും നിഷ്പക്ഷമതികളുമായ നേതാക്കളോടും സിപിഎം പുലര്‍ത്തിയത് ഈ ഫാസിസ്റ്റ് നയമാണ്. നെല്‍വയല്‍ നികത്തല്‍ നിയമത്തില്‍ മുതലാളി വ്യവസായികള്‍ക്ക് അനുകൂലമായ ഭേദഗതി കൊണ്ടുവന്നപ്പോള്‍ എതിര്‍പ്പ് അറിയിച്ച നിയമമന്ത്രി എ.കെ. ബാലനും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബാറുകള്‍ക്ക് നാഷണല്‍ ഹൈവേകളില്‍ ദൂരപരിധി 50 മീറ്ററാക്കി കുറച്ചപ്പോള്‍ നാടാകെ മദ്യഷാപ്പുകള്‍കൊണ്ട് നിറയ്ക്കുകയാണെന്ന് അഭിപ്രായപ്പെട്ട ജി. സുധാകരനും മുഖ്യമന്ത്രിയുടെ അപ്രീതിക്കു പാത്രമായെന്നു രാജന് ബാബു പറഞ്ഞു.
ശൈലജയ്ക്കും ഗൗരിയമ്മയുടെ ഗതി: രാജന് ബാബു
01:09 AM May 19, 2021 | Deepika.com