തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 20നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം ചുരുക്കാൻ തീരുമാനം. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ 750- 800 പേരെ പങ്കെടുപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ, പങ്കെടുക്കുന്നവരുടെ എണ്ണം ഇതിന്റെ പകുതിയിൽ താഴെയാക്കി കുറയ്ക്കാനാണു തീരുമാനം.
തിരുവനന്തപുരത്തു ട്രിപ്പിൾ ലോക്ഡൗണ്‍ ഏർപ്പെടുത്തിയ സാഹചര്യത്തിൽ വൻ ജനക്കൂട്ടത്തെ ഉൾപ്പെടുത്തി സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള സർക്കാർ നിർദേശം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സത്യപ്രതിജ്ഞ വെർച്വലായി നടത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ഐഎംഎ രംഗത്തെത്തിയതോടെയാണ് ഇതു സജീവ ചർച്ചയായത്.
സത്യപ്രതിജ്ഞാ ചടങ്ങിന് എത്രത്തോളം പേർ പങ്കെടുക്കണമെന്ന കാര്യത്തിൽ ഇന്നു ചേരുന്ന എൽഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനം എടുക്കും. ഇടയ്ക്കു സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവനിലേക്കു മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും തത്കാലം സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ നടക്കുമെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്.
സത്യപ്രതിജ്ഞയ്ക്ക് പരമാവധി ആളെ ചുരുക്കാൻ തീരുമാനം
08:06 AM May 17, 2021 | Deepika.com