തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡനന്തര മ്യൂക്കോർ മൈക്കോസിസ് കേസുകളുടെ എണ്ണം സ്റ്റേറ്റ് മെഡിക്കൽ ബോർഡിന് റിപ്പോർട്ട് ചെയ്യാൻ നിർദേശം. ഈ വർഷം ജനുവരി മുതലുള്ള കേസുകൾ അറിയിക്കാനാണു നിർദേശം. ഇതിനു പുറമെ കോവിഡ് ഐസിയുകളിലെ ഫംഗസ് സാന്നിധ്യം അടിയന്തരമായി പരിശോധിക്കാനും മെഡിക്കൽ ബോർഡ് നിർദേശം നൽകി.
കോവിഡ് ബാധ രൂക്ഷമായതോടെയാണ് മ്യൂക്കോർ മൈക്കോസിസ് എന്നറിയപ്പെടുന്ന കറുത്ത ഫംഗസ് ബാധ ഉയർന്നത്.
വായു, മണ്ണ്, ഭക്ഷണം, എന്നിവയിലൊക്കെ ഫംഗസിന്റെ സാന്നിധ്യമുണ്ടാകാമെന്നും മൂക്ക്, കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങൾ, തലച്ചോറ് എന്നിവിടങ്ങളിൽ ഫംഗസ് ബാധിക്കാമെന്നുമാണ് കണ്ടെ ത്തൽ. കോവിഡ് ബാധിതർ, പ്രമേഹ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ബ്ലാക്ക് ഫംഗസ് രോഗബാധ: വിവരങ്ങൾ അറിയിക്കണമെന്ന് മെഡി. ബോർഡ് നിർദേശം
12:25 AM May 17, 2021 | Deepika.com