കൊച്ചി: ഡോ. ശശി തരൂര്‍ എംപിക്കെതിരായ അപകീര്‍ത്തിക്കേസില്‍ തിരുവനന്തപുരം അഡീ. സിജെഎം കോടതിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. തിരുവനന്തപുരം പാല്‍കുളങ്ങര സ്വദേശിനി സന്ധ്യ ശ്രീകുമാര്‍ നല്കിയ അപകീര്‍ത്തിക്കേസിൽ ജസ്റ്റീസ് പി. ഗോപിനാഥ് ആണു സ്റ്റേ ഉത്തരവ് നല്‍കിയത്.
തരൂരിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ എന്ന പുസ്തകത്തില്‍ കേരളത്തിലെ നായര്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെന്നും ഇതു നായര്‍ സ്ത്രീസമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. 1989ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പ്രാചീന കേരളത്തിലെ സാമൂഹ്യസ്ഥിതിയെ അടിസ്ഥാനമാക്കിയാണെന്നും എ. ശ്രീധരമേനോന് ഉള്‍പ്പെടെയുള്ള ചരിത്രകാരന്മാര് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും തരൂരിന്റെ ഹര്‍ജിയില്‍ പറയുന്നു.
ശശി തരൂരിനെതിരായ അപകീര്‍ത്തിക്കേസിൽ തുടര്‍നടപടിക്കു ഹൈക്കോടതിയുടെ സ്റ്റേ
01:43 AM May 15, 2021 | Deepika.com