സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുന്നു; സ്റ്റോക്ക് 3.64 ലക്ഷം ഡോസ്

02:09 AM May 10, 2021 | Deepika.com
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടയില്‍ വാക്‌സിന്‍ ക്ഷാമവും സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാനത്ത് നിലവില്‍ സ്‌റ്റോക്കുള്ളത് 3.64 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ്. ഇതില്‍ 1,67,420 ഡോസ് കോവാക്‌സിനും 1,97,250 ഡോസ് കോവിഷീല്‍ഡ് വാക്‌സിനുമാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രി വരെയുള്ള കണക്കാണിത്.ഇതുവരെ ആകെ 79,33,869 ഡോസ് വാക്‌സിനുകളാണ് സംസ്ഥാനത്തു വിതരണം ചെയ്തത്. ഇതില്‍ 61,69,310 ഡോസ് നല്‍കിയത് ആദ്യ ഡോസുകാര്‍ക്കും 17,64,559 ഡോസ് നല്‍കിയത് രണ്ടാം ഡോസുകാര്‍ക്കുമാണ്.

കഴിഞ്ഞയാഴ്ച കേന്ദ്രത്തില്‍ നിന്ന് 4.75 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക ആശ്വാസവുമായിരുന്നു. നിലവിലെ കണക്കു പ്രകാരം ഏതാനും ദിവസങ്ങള്‍ കൂടി വിതരണം ചെയ്യാനുള്ള വാക്‌സിന്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്.

ഈയാഴ്ച കൂടുതല്‍ ഡോസ് വാക്‌സിന്‍ എത്തിയില്ലെങ്കില്‍ സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം പ്രതിസന്ധിയിലാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

രണ്ടാം ഡോസുകാര്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന. ഒന്നാം ഡോസിനായുള്ള പുതിയ രജിസ്‌ട്രേഷനില്‍ മുന്‍ഗണന നല്‍കുന്നത് 80 വയസിനു മുകളിലുള്ളവര്‍ക്കും. 18 നും 45 നും ഇടയിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ സംബന്ധിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുന്നു; സ്റ്റോക്ക് 3.64 ലക്ഷം ഡോസ്

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടയില്‍ വാക്‌സിന്‍ ക്ഷാമവും സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാനത്ത് നിലവില്‍ സ്‌റ്റോക്കുള്ളത് 3.64 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ്. ഇതില്‍ 1,67,420 ഡോസ് കോവാക്‌സിനും 1,97,250 ഡോസ് കോവിഷീല്‍ഡ് വാക്‌സിനുമാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രി വരെയുള്ള കണക്കാണിത്.ഇതുവരെ ആകെ 79,33,869 ഡോസ് വാക്‌സിനുകളാണ് സംസ്ഥാനത്തു വിതരണം ചെയ്തത്. ഇതില്‍ 61,69,310 ഡോസ് നല്‍കിയത് ആദ്യ ഡോസുകാര്‍ക്കും 17,64,559 ഡോസ് നല്‍കിയത് രണ്ടാം ഡോസുകാര്‍ക്കുമാണ്.

കഴിഞ്ഞയാഴ്ച കേന്ദ്രത്തില്‍ നിന്ന് 4.75 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക ആശ്വാസവുമായിരുന്നു. നിലവിലെ കണക്കു പ്രകാരം ഏതാനും ദിവസങ്ങള്‍ കൂടി വിതരണം ചെയ്യാനുള്ള വാക്‌സിന്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്.

ഈയാഴ്ച കൂടുതല്‍ ഡോസ് വാക്‌സിന്‍ എത്തിയില്ലെങ്കില്‍ സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം പ്രതിസന്ധിയിലാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.രണ്ടാം ഡോസുകാര്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന. ഒന്നാം ഡോസിനായുള്ള പുതിയ രജിസ്‌ട്രേഷനില്‍ മുന്‍ഗണന നല്‍കുന്നത് 80 വയസിനു മുകളിലുള്ളവര്‍ക്കും. 18 നും 45 നും ഇടയിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ സംബന്ധിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല.

35,801 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 35,801 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,23,980 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് 28.8 ശതമാനം പേർക്ക് പോസിറ്റീവായത്. ഇന്നലെ 68 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5814 ആയി. 29,318 പേർ രോഗമുക്തരായി.


രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 316 പേർ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 32,627 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 2743 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 115 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.സംസ്ഥാനത്ത് 4,23,514 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 14,72,951 പേർ ഇതുവരെ രോഗമുക്തരായി.

വിവിധ ജില്ലകളിലായി 10,94,055 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 10,62,625 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിലും 31,430 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 53,242 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്. നിലവിൽ 796 ഹോട്ട്സ്പോട്ടുകളാണുള്ളത്.