സുൽത്താൻ ബത്തേരി: കോട്ടക്കുന്നിനു സമീപം കാരക്കണ്ടിയിൽ ആൾത്താമസമില്ലാത്ത വീടിനോടു ചേർന്നുള്ള ഷെഡ്ഡിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു.
കാരക്കണ്ടി ചപ്പങ്ങൽ ജലീലിന്റെ മകൻ ഫെബിൻ ഫിറോസാണ് (14) ഇന്നലെ പുലർച്ചെ മരിച്ചത്. സ്ഫോടത്തിൽ പരിക്കേറ്റ ബത്തേരി കോട്ടക്കുന്ന് രമേശ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശി സുന്ദരവേൽ മുരുകന്റെ മകൻ മുരളി (16), പാലക്കാട് മാങ്കുറിശി കുണ്ടുപറന്പിൽ ലത്തീഫിന്റെ മകൻ അജ്മൽ(14) എന്നിവർ ഏപ്രിൽ 26നു മരണപ്പെട്ടിരുന്നു.
കളികഴിഞ്ഞു മടങ്ങുന്നതിനിടെ ഷെഡ്ഡിൽ കയറിയപ്പോൾ നിലത്തുകണ്ട കറുത്ത പൊടി എന്താണെന്നു നോക്കുന്നതിനു തീപ്പെട്ടി ഉരച്ചപ്പോഴാണ് സ്ഫോടനം നടന്നതെന്നാണു കുട്ടികളിൽ ഒരാളും മൊഴി നൽകിയത്.
സ്ഫോടനത്തിൽ പരിക്കേറ്റ മൂന്നാമത്തെ കുട്ടിയും മരിച്ചു
01:14 AM May 08, 2021 | Deepika.com