തുഷാർ വെള്ളാപ്പള്ളി എൻഡിഎ കണ്‍വീനർ സ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്നു

01:54 AM May 05, 2021 | Deepika.com
ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻഡിഎ സംസ്ഥാന കണ്‍വീനർ സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നു. ബിഡിജെഎസ് സംസ്ഥാന നേതാക്കളുമായി ഇതുസംബന്ധിച്ച് കൂടിയാലോചന നടത്തും. ബിജെപി കേന്ദ്ര നേതൃത്വത്തെ ഉടൻ ഈ വിവരം അറിയിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ എന്ന രീതിയിൽ ശക്തമായ ഒരു ഏകോപനവും ഒപ്പം ഇടത്, വലത് മുന്നണികൾക്ക് വെല്ലുവിളിയാകുന്ന രീതിയിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാനും ബിജെപി സംവിധാനത്തിന് കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് ബിഡിജെഎസിന്. ഈ നിർജീവാവസ്ഥ മറ്റു മുന്നണികൾ മുതലാക്കി. എൻഡിഎയിലെ കക്ഷികൾ തമ്മിൽ ഇഴയടുപ്പം ഇല്ലാതായി. ബിജെപി യിലെ തമ്മിലടിയും കുതികാൽ വെട്ടും കാലുവാരലും വോട്ട് കച്ചവടവും എൻഡിഎയുടെ മുന്നോട്ടുള്ള കുതിപ്പിനെ സാരമായി ബാധിച്ചു.

ഘടക കക്ഷികളോട് ബിജെപി മാന്യത പുലർത്തിയില്ലെന്ന ആക്ഷേപവും ഇവർക്കുണ്ട്. എൽഡിഎഫും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഘടകകഷികളെ ഉൾപ്പെടുത്തി ജാഥകൾ നയിച്ചപ്പോൾ ബിജെപി സ്വന്തമായി വിജയ യാത്ര സംഘടിപ്പിച്ചു. ബിഡിജെഎസിന്‍റെ ശക്തി തകർക്കാൻ ബിജെപി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗവും ജില്ലാ-മണ്ഡലങ്ങളിലെ ചിലരും തുടക്കം മുതലേ പ്രവർത്തിച്ചുവെന്നും അവർ ആരോപിക്കുന്നു. അവഗണന നേരിട്ട് എന്തിന് എൻഡിഎ മുന്നണിയിൽ തുടരണം എന്ന വികാരവും ശക്തമായി ഉയരുന്നുണ്ട്.