തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം കോവിഡ് വ്യാപനത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും പൊതുഗതാഗതം അവശ്യ സർവീസ് ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘ ദൂര സർവീസുകളും, രാത്രികാല സർവീസുകളും തുടരുമെന്ന് സിഎംഡി അറിയിച്ചു. നിലവിലെ ഉത്തരവ് അനുസരിച്ച് പകുതി സർവീസുകൾ നിലനിർത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. അത് ആവശ്യമെങ്കിൽ കോവിഡ് മാറുന്ന മുറയ്ക്ക് 70 ശതമാനം ആയി കൂട്ടാനും നിർദേശം നൽകിയിട്ടുണ്ട്.
15 മുതൽ കർഫ്യൂ/ലോക്ക് ഡൗൺ ഒഴിവാക്കുന്ന മുറയ്ക്ക് സർവീസുകളുടെ എണ്ണം വർധിപ്പിക്കും. ആരോഗ്യപ്രവർത്തകർക്കും , രോഗികൾക്കും ആശുപത്രിയിൽ പോകുന്നതിന് കഴിഞ്ഞ രണ്ട് ഞായറാഴ്ചയും കെഎസ്ആർടിസി സർവീസുകൾ നടത്തിയിരുന്നു. വരുമാനത്തേക്കാൽ കൂടുതൽ ഡീസൽ ചെലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടുപോലും സർവീസുകൾ ഒഴിവാക്കിയിരുന്നില്ല. 50 ശതമാനമായി സർവീസുകൾ കുറച്ചുവെന്നതല്ലാതെ ദീർഘദൂര സർവീസുകൾ കുറച്ചിരുന്നില്ല. 15 മുതൽ പകൽ കൂടുതൽ സർവീസ് നടത്തും. പൂർണ ലോക്ക്ഡൗൺ ഉണ്ടെങ്കിൽ മാത്രമേ സർവീസ് പൂർണമായി നിയന്ത്രിക്കുകയുള്ളൂ.
രാവിലെ ഏഴു മുതൽ 11 വരെയും, ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി ഏഴു വരെയും കൂടുതൽ സർവീസ് നടത്താൻ വേണ്ടിയാണു കോവിഡ് കാലത്തേക്കുമാത്രം 12 മണിക്കൂർ ഷിഷ്റ്റ് ഏർപ്പെടുത്തിയത്.
ശമ്പളം ഈ ആഴ്ച
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഏപ്രിലിലെ ശമ്പളം ഈ ആഴ്ച വിതരണം ചെയ്യും. ശമ്പള ഇനത്തിലേക്കുള്ള 100.59 കോടി രൂപ സർക്കാർ അനുവദിച്ചു.
കെഎസ്ആർടിസി ദീർഘദൂര രാത്രികാല സർവീസുകൾ തുടരും
01:38 AM May 05, 2021 | Deepika.com