മുക്കം: വലിയ അവകാശവാദങ്ങളോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച വെൽഫെയർ പാർട്ടിക്ക് ഇത്തവണയും കേരളത്തിൽ ഒരു ചലനവും ഉണ്ടാക്കാനായില്ലെന്ന് കണക്കുകൾ. 19 സീറ്റുകളിൽ മത്സരിച്ച വെൽഫെയർ പാർട്ടി ആകെ നേടിയത് 28,479 വോട്ടുകൾ മാത്രമാണ്.
ഇതാവട്ടെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേടിയ വോട്ടുകളെക്കാൾ കുറവുമാണ്. പലയിടത്തും കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. ചില മണ്ഡലങ്ങളിൽ നോട്ടയ്ക്കും പുറകിലായാണ് വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ സ്ഥാനംപിടിച്ചത്. മലപ്പുറം നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഇ.സി. ആയിഷയാണ് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ സ്ഥാനാർഥി. അതാവട്ടെ വെറും 3,194 മാത്രമാണ്.
വണ്ടൂർ (2,943), കൊണ്ടോട്ടി (2,579), വേങ്ങര (2,051), തലശേരി (1,963), പൊന്നാനി (1,863), കയ്പമംഗലം (1,671), എലത്തൂർ (2,000), ആലുവ (1,713), കളമശേരി (1,169), തരൂർ (985), പെരുമ്പാവൂർ (1,038), കുന്നമംഗലം (1,057), പട്ടാമ്പി (801), തൃക്കരിപ്പൂർ (817), ബാലുശേരി (889), ചിറയിൻകീഴ് (616), ചടയമംഗലം (605), അമ്പലപ്പുഴ (525) എന്നിങ്ങനെയാണ് വെൽഫെയർ പാർട്ടി മത്സരിച്ച മറ്റ് മണ്ഡലങ്ങളും കിട്ടിയ വോട്ടും.
വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ആകെ കിട്ടിയത് 28,479 വോട്ടുകൾ
01:38 AM May 05, 2021 | Deepika.com