തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന കാലത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിന്റെ ശമ്പളവും അലവൻസുകളും കുത്തനെ ഉയർത്തി ഉത്തരവിറക്കി. 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. ഇതുവഴി ലക്ഷക്കണക്കിന് രൂപ കുടിശിക തുകയായി ഓരോരുത്തർക്കും ഏപ്രിലിലെ ശമ്പളത്തോടൊപ്പം ലഭിക്കും.
പ്രതിപക്ഷ നേതാവ്, ഗവ.ചീഫ് വിപ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫിനും വർധന ബാധകമാണ്. പ്രൈവറ്റ് സെക്രട്ടറിയുടെയും സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെയും ശമ്പള സ്കെയിൽ 77,400–1,15,200 രൂപയിൽനിന്ന് 1,07800–1,60,000 ആയി വർധിക്കും.
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പള സ്കെയിലും സമാനമാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളം 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ച സാഹചര്യത്തിലാണ് പേഴ്സണൽ സ്റ്റാഫിന്റെ ശമ്പളവും കൂട്ടുന്നതെന്ന് ഉത്തരവിൽ പറയുന്നു. പ്രതിമാസ അലവൻസുകൾക്കും വർധനയുണ്ട്.
മറ്റു തസ്തികകളിൽ ഉള്ളവരുടെ പുതിയ ശമ്പള സ്കെയിൽ.അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി- 63,700–1,23,700, പിഎ, അഡീഷണൽ പിഎ -50,200–1,05,300 അസിസ്റ്റന്റ്, ക്ലർക്ക്,കമ്പ്യൂട്ടർ അസിസ്റ്റന്റ് -37,400–79,000 അസിസ്റ്റന്റ്,ക്ലർക്ക്(നോൺ ഗ്രാജ്വേറ്റ്),അധിക യോഗ്യത ഇല്ലാത്ത കമ്പ്യൂട്ടർ അസിസ്റ്റന്റ്- 31,100–66,800, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്- 37,400– 79,000 അധിക യോഗ്യതയില്ലാത്ത കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്- 27,900–63,700, ഡ്രൈവർ -35,600–75,400 ഓഫിസ് അറ്റൻഡന്റ്, കുക്ക്-23,000–50,200,
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ ശമ്പളം കൂട്ടി
02:21 AM Apr 18, 2021 | Deepika.com