തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായതോടെ പലയിടത്തും കോവിഡ് വാക്സിനേഷൻ ക്യാന്പുകൾ താത്കാലികമായി നിർത്തി. തിരുവനന്തപുരം അടക്കം പല ജില്ലകളിലും വാക്സിൻ ഇല്ലാത്തതിനാൽ ഇന്നലെ ഉച്ചയോടെ ക്യാന്പുകൾ പ്രവർത്തനം അവസാനിപ്പിച്ചു.
തിരുവനന്തപുരം ജില്ലയിൽ ഇന്നലെ മിക്ക കേന്ദ്രങ്ങളിലും കുത്തിവയ്പ് മുടങ്ങി. തിരുവനന്തപുരത്തു പ്രവർത്തിച്ചിരുന്ന ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷൻ ക്യാന്പും നിർത്തി. എറണാകുളം, ആലപ്പുഴ ജില്ലകളിലും ക്യാന്പുകൾ നിർത്തി.
പാലക്കാട് 110 ക്യാന്പുകളിൽ 54 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.വാക്സിൻ ക്ഷാമമുണ്ടെങ്കിലും ക്യാന്പുകൾ നിർത്തേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും ക്യാന്പുകളിലും രണ്ടാം ഡോസ് എടുക്കാനെത്തിയവർക്കും ഇന്നലെ കുത്തിവയ്പിനുള്ള മരുന്ന് ഇല്ലായിരുന്നു. അതിവേഗം രോഗവ്യാപനം കുറയ്ക്കാനുള്ള ക്രഷിംഗ് ദ കർവ് പദ്ധതിയുടെ ഭാഗമായാണ് മെഗാവാക്സിനേഷൻ ക്യാന്പുകൾക്ക് സംസ്ഥാനത്ത് തുടക്കമിട്ടത്.
സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷം
01:44 AM Apr 16, 2021 | Deepika.com