ഭീമനടി(കാസർഗോഡ്): വിഷുസദ്യ കഴിക്കാന്‍ കൂട്ടുകാരന്റെ വീട്ടിലെത്തിയ വിദ്യാര്‍ഥികള്‍ പരപ്പച്ചാല്‍ ചൈത്രവാഹിനി പുഴയില്‍ മുങ്ങിമരിച്ചു. വെസ്റ്റ് എളേരി കാവുന്തലയിലെ സ്രാകത്തില് തോമസിന്റെയും ജയിനിയുടെയും മകനും മംഗളൂരു എ.വി.ഷെട്ടി കോളജിൽ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥിയുമായ ബ്ലെസന്‍ തോമസ്(20), തോമസിന്റെ സഹോദരന് റെജിയുടെയും സെലിന്റെയും മകനും വരക്കാട് വികെഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയുമായ ആല്ബിന് റെജി (15) എന്നിവരാണു മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. ബന്ധുവായ മറ്റൊരു കുട്ടിക്കൊപ്പം പുഴയിലിറങ്ങാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. പരപ്പച്ചാല്‍ ചൈത്രവാഹിനി പുഴയോട് ചേരുന്നതിനടുത്തുള്ള സ്ഥലമാണിത്. വേലിയേറ്റസമയത്ത് പുഴയില്‍ വെള്ളം ഉയരുന്ന സമയമായിരുന്നു. സ്ഥലപരിചയമില്ലാത്തതിനാല്‍ ഇതു മനസിലാക്കാതെ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
കരയിലുണ്ടായിരുന്ന കുട്ടിയുടെയും ബന്ധുക്കളുടെയും നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. എന്നാല്‍ ഇതിനകം മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ഇന്നലെ വൈകുന്നേരം 4.30 ഓടെ വരക്കാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. ബ്ലെസന്റെ സഹോദരൻ അഭിഷേക്. ആൽബിന്റെ സഹോദരി ട്രീസ.
വിഷുവിന് കൂട്ടുകാരന്റെ വീട്ടിലെത്തിയ വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു
01:25 AM Apr 16, 2021 | Deepika.com