കോഴിക്കോട്: ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കുന്നതാണ് നല്ലതെന്ന നിലപാടുമായി ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എൽജെഡി. നാളിതുവരെ പ്രതിരോധിച്ചതുപോലെയല്ല ഇപ്പോൾ ഉരിത്തിരിഞ്ഞുവന്നിരിക്കുന്ന സാഹചര്യമെന്നാണ് വിലയിരുത്തൽ.
എല്‍ജെഡി നേതാവ് സലിം മടവൂരാണ് രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് തുറന്നു പറഞ്ഞത്. ലോകായുക്ത വിധിക്കെതിരേ ജലീല്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും അനുകൂല വിധിയുണ്ടെങ്കില്‍ അദ്ദേഹത്തിനു മന്ത്രിസ്ഥാനത്തേക്കു തിരിച്ചുവരാമെന്നുമാണ് എല്‍ജെഡി നിലപാട്. കോവിഡ് ബാധിതനായി മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഈ സാഹചര്യത്തില്‍ തിരക്കിട്ട് തീരുമാനം ഉണ്ടാകില്ല. പ്രത്യേകിച്ചും ജലീല്‍ നിയമപരമായി നീങ്ങുന്ന സാഹചര്യത്തില്‍.
നിലവില്‍ മന്ത്രി സ്ഥാനമല്ല, ഇതുവരെ ഉയര്‍ത്തിക്കൊണ്ടുവന്ന വാദങ്ങള്‍ ഇല്ലാതാകുമെന്നാണ് രാജിവയ്ക്കുന്നതില്നിന്നു മന്ത്രിയെ പിന്തിരിപ്പിക്കുന്നത്. അതേസമയം ഘടകക്ഷികള്‍ കൂടി കൈയൊഴിയുന്നതോടെ തുടര്‍ഭരണമുണ്ടായാല്‍ മന്ത്രിസ്ഥാനത്തെത്താനുള്ള സാധ്യത ജലീലിന് ഇല്ലാതാകും. യുഡിഎഫ് നേതാക്കള്‍ ശക്തമായ വിമര്‍ശനമാണ് മന്ത്രിക്കെതിരേ ഉയര്‍ത്തുന്നത്.
ബന്ധുനിയമനവിവാദം ശക്തമായി ഉയര്‍ത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ. ഫിറോസും രാജിയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും ഇനിയും കടിച്ചുതൂങ്ങിനില്ക്കരുതെന്നും ആവശ്യപ്പെട്ടുകഴിഞ്ഞു.
മന്ത്രി ജലീലിനെതിരേ എൽജെഡിയും
02:00 AM Apr 12, 2021 | Deepika.com