തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു.
കശുവണ്ടി കോർപറേഷൻ മുൻ മാനേജിംഗ് ഡയറക്ടർ കെ.എ.രതീഷ്, മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും ആയിരുന്ന ആർ. ചന്ദ്രശേഖരൻ, കരാറുകാരനായ ജയ് മോഹൻ എന്നിവരാണ് കുറ്റപത്രത്തിലെ മൂന്നു പ്രതികൾ.
കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ഇടപാടിൽ 500 കോടി രൂപയുടെ ക്രമക്കേട് നടന്നു എന്നാണ് സിബിഐ കേസ്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ വഞ്ചന, ഗുഢാലോചന എന്നീ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.
കശുവണ്ടി കോർപറേഷൻ അഴിമതി: കുറ്റപത്രം അംഗീകരിച്ചു
12:28 AM Mar 09, 2021 | Deepika.com