കൊച്ചി: ഇഎംസിസി കരാര്‍ സംബന്ധിച്ച് ഒരു ധവളപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലി (കെആര്‍എല്‍സിസി) ന്റെ 36-ാമത് ജനറല്‍ അസംബ്ലി രാഷ്ട്രീയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശക്തമായ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് വിവാദമായ ഇഎംസിസി കരാറില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയെങ്കിലും ഇതിന് കാരണമായ 2018 ലെ മത്സ്യനയത്തിലുള്ള വകുപ്പുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ വകുപ്പുകള്‍ റദ്ദ് ചെയ്ത് കടല്‍ സമ്പത്തിന്റെ മേലുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
അനിയന്ത്രിതമായി മദ്യശാലകളും അനുവദിക്കുന്ന സര്‍ക്കാരിന്റെ മദ്യനയം പുനഃപരിശോധിക്കപ്പെടണം. കര്‍ഷക സമരത്തിന് കെആര്‍എല്‍സിസി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ലത്തീന്‍ സമുദായാംഗങ്ങളുടെ പ്രധാന ആവാസ കേന്ദ്രങ്ങള്‍ വികസനത്തിന്റെ കാര്യത്തില്‍ അവഗണിക്കപ്പെടുന്നു. ഈ സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പിനെ തികഞ്ഞ ശ്രദ്ധയോടെ സമീപിക്കണമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
പുതിയ ഭാരവാഹികളായി വൈസ് പ്രസിഡന്റുമാര്‍-ജോസഫ് ജൂഡ് (വരാപ്പുഴ അതിരൂപത), ഫാ. പ്രസാദ് സിപ്രിയാന്‍ (ഒഎഫ്എം ക്യാപ്), സെക്രട്ടറിമാര്‍- പി.ജെ.തോമസ് (കോട്ടപ്പുറം രൂപത), പുഷ്പ ക്രിസ്റ്റി (കണ്ണൂര്‍), ഷിബു ജോസഫ് (പുനലൂര്‍), ട്രഷറര്‍-എബി കുന്നപ്പറമ്പില്‍ (വിജയപുരം രൂപത) എന്നിവരെ തെരഞ്ഞെടുത്തു.
ഇഎംസിസി കരാര്‍: സർക്കാർ ധവളപത്രം ഇറക്കണമെന്ന് കെആര്‍എല്‍സിസി
01:20 AM Mar 08, 2021 | Deepika.com