കൊച്ചി: കോവിഡനന്തര കാലഘട്ടത്തില്‍ ജീവിതം പുതുവഴികളിലാകുമ്പോള് പുതിയ അജപാലനരീതികള്‍ വേണ്ടിവരുമെന്നു കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍. കെആര്‍എല്‍സിസിയുടെ 36-ാമത് ദിദ്വിന ജനറല്‍ അസംബ്ലി ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവാലയങ്ങളില്‍ ഇപ്പോള്‍ വരാത്തവരെ അന്വേഷിച്ച് ചെല്ലണം. പുതിയ സാഹോദര്യകൂട്ടായ്മ ലോകത്തുണ്ടാകണമെന്നാണു ഫ്രാന്‍സിസ് മാർപാപ്പ ആഹ്വാനം ചെയ്തത്. കടല്‍ വില്‍ക്കുന്നതിനുള്ള ശ്രമത്തെ ആകുലതയോടെ വേണം നാം മനസിലാക്കാന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. നിതാന്തജാഗ്രതയോടെ നമ്മുടെ താത്പര്യങ്ങളുടെ മേഖലകളെ നാം കാണണമെന്നും ബിഷപ് കരിയില്‍ പറഞ്ഞു.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ 12 ലത്തീന്‍ രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ‘കോവിഡനന്തരകാലത്തെ സമൂഹനിര്‍മിതി’എന്ന വിഷയമാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. ഇന്നു നടക്കുന്ന സമാപനസമ്മേളനത്തില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള കെആര്‍എല്‍സിസി ഭാരവാഹികളെ തെരഞ്ഞെടുക്കും.
കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ആരംഭിച്ചു
12:27 AM Mar 07, 2021 | Deepika.com