തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെവരെ 3,47,801 ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്സിന് സ്വീകരിച്ചു. ഇതില്‍ 1,31,143 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 91,916 മുന്നണി പോരാളികള്‍ക്കും 1,14,243 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും അറുപത് വയസിന് മുകളില്‍ പ്രായമുള്ള 30,061 പേർക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും വാക്സിന് നല്കി. നിലവില്‍ സ്റ്റോക്കുണ്ടെങ്കിലും 9ന് 21 ലക്ഷം ഡോസ് വാക്സിൻ കൂടി എത്തും.
തെരക്ക് ഒഴിക്കാവാക്കാൻ വെബ് സൈറ്റ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത് കേന്ദ്രത്തിലെത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം പുറപ്പെടുവിച്ചു. കോ വിന് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും മിക്ക ജില്ലകളിലും ബുക്കിംഗിനായി ഓണ്‍ലൈന്‍ സ്ലോട്ടുകള്‍ ലഭ്യമല്ലെന്നുമുള്ള പരാതിയെത്തുടർന്നു പ്രശ്ന പരിഹാരത്തിന് ആരോഗ്യ വകുപ്പ് ഇടപെട്ടിട്ടുണ്ട്.തിരക്ക് ഒഴിവാക്കാൻ വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കും.
സ്പോട്ട് രജിസ്ട്രേഷനില്‍ ടോക്കണ്‍ സംവിധാനം നടപ്പിലാക്കും. സ്പോട്ട് രജിസ്ട്രേഷന് ഉച്ചയ്ക്കു മുമ്പ് 50 ശതമാനമായും ഉച്ച കഴിഞ്ഞ് 50 ശതമാനമായും വിഭജിക്കും. ഓണ്‍ലൈന്‍ അപ്പോയ്ന്റ്മെന്റ് എടുത്ത് വരുന്നവര്‍ക്കും നേരിട്ട് വരുന്നവര്‍ക്കും പ്രത്യേകമായി നിശ്ചിത എണ്ണം അനുവദിക്കും.
കോവിഡ് വാക്സിനേഷന്; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനം
12:36 AM Mar 05, 2021 | Deepika.com