തൃശൂർ: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ വളർച്ചയെ പിന്നോട്ടു വലിക്കുന്നതാണ് സർക്കാർ ഇറക്കിയിരിക്കുന്ന ഒാർഡിനൻസെന്ന് സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാനും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. ഇലക്ഷൻ പ്രഖ്യാപനത്തിനു തൊട്ടുമുൻപ് (ഫെബ്രുവരി 20, 2021) കേരളത്തിന്റെ സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാനുള്ള ഓർഡിനൻസ് പാസാക്കിയതു ദുരുപദിഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോടും ചർച്ച ചെയ്യാതെതയാറാക്കിയ ഒാർഡിനൻസ് കേരളത്തിലെ സ്വാശ്രയ മേഖലയെ തളർത്തും. കേരളത്തിനു പുറത്തുള്ള വിദ്യാഭ്യാസ ലോബികളെ മാത്രമേ ഇൗ ഒാർഡിനൻസ് സഹായിക്കൂ. പുതിയ ഓർഡിനൻസ് പ്രകാരം സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യൂണിവേഴ്സിറ്റിയും സിൻഡിക്കറ്റുമാണു തീരുമാനിക്കുക. പണം കണ്ടെത്തേണ്ട ജോലി മാത്രമാകും സ്വാശ്രയ മാനേജ്മെന്റിന്! ഒപ്പം സൗകര്യങ്ങളും ഉണ്ടാക്കണം. ബാക്കി എല്ലാം സിൻഡിക്കറ്റ് നിയന്ത്രിതം.
ന്യൂനപക്ഷ അവകാശങ്ങളും ഇല്ലാതാകും. അങ്ങനെയാണെങ്കിൽ സ്വാശ്രയ കോളജുകൾ സഅപ്രസക്തമാകും.
വിദ്യാഭ്യാസ മേഖലയിൽ കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങൾ പുരോഗതി കെെവരിക്കുന്പോൾ ഇവിടത്തെ സ്വാശ്രയ മേഖലക്കു മൂക്കുകയറിടുന്ന ഓർഡിനൻസിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കണം. പുതിയ ഒാർഡിനൻസിന്റെ ഫലമായി കലാലയ രാഷ്ട്രീയം തിരിച്ചുവരികയും കുട്ടികൾക്ക് ഉയർന്ന ഫീസ് കൊടുത്ത് പഠിക്കേണ്ട അവസ്ഥ സംജാതമാവുകയും ചെയ്യും. തത്ഫലമായി കോളജുകൾ പലതും പൂട്ടിപ്പോകാനും അന്യസംസ്ഥാന ലോബികൾക്ക് വളരാനും സാഹചര്യമൊരുങ്ങുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാശ്രയ മേഖലയെ തകർക്കാൻ ഓർഡിനൻസ്: മാർ താഴത്ത്
01:53 AM Mar 04, 2021 | Deepika.com