മൂവാറ്റുപുഴ: കൃഷിക്കാരുടെ ദുരിതം ഓർമിപ്പിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി പീരുമേട് തഹസീൽദാരുടെ ജാമ്യാപേക്ഷ തള്ളി. കൃഷിക്കാർ ദുരിതക്കയത്തിൽ കഴിയുന്പോൾ അവരിൽനിന്നു കൈക്കൂലി വാങ്ങുന്നത് മാപ്പ് അർഹിക്കാത്ത കുറ്റമാണെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി വിലയിരുത്തി.
കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റു ചെയ്ത പീരുമേട് തഹസിൽദാർ ജൂസ് റാവുത്തർ എന്ന യൂസഫ് റാവുത്തറുടെ (54) ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണു വിജിലൻസ് കോടതി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ജാമ്യാപേക്ഷ തള്ളിയതായി മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് ഉത്തരവിട്ടത്. ഇടുക്കി വാഗമണ്‍ കണിശേരിയിൽ രാധാമണി സോമൻ എന്ന സ്ത്രീയിൽനിന്നു 20,000 രൂപ കൈക്കൂലി വാങ്ങുന്പോഴായിരുന്നു ഇടുക്കി വിജിലൻസ് പോലീസ് ഒരുക്കിയ കെണിയിൽ തഹസീൽദാർ വീണത്. വസ്തുവിന്റെ പട്ടയം ശരിയാക്കുന്നതിന് 50,000 രൂപയാണ് കൈക്കൂലിയായി തഹസീൽദാർ ആവശ്യപ്പെട്ടത്.
കൈക്കൂലി: പീരുമേട് തഹസീൽദാരുടെ ജാമ്യാപേക്ഷ തള്ളി
01:08 AM Mar 03, 2021 | Deepika.com