കൊച്ചി: തട്ടേക്കാട് ബോട്ട് ദുരന്തത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബോട്ട് ഉടമയും ഡ്രൈവറുമായിരുന്ന കോതമംഗലം കുട്ടമ്പുഴ സ്വദേശി പി.എം. രാജുവിന് വിചാരണക്കോടതി വിധിച്ച അഞ്ചു വര്‍ഷത്തെ തടവുശിക്ഷ ഹൈക്കോടതി രണ്ടു വര്‍ഷമാക്കി വെട്ടിക്കുറച്ചു. എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയുടെ 2008ലെ വിധിക്കെതിരെ രാജു നല്കിയ അപ്പീലിലാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം.
2007 ഫെബ്രുവരി രണ്ടിനാണ് തട്ടേക്കാട് പക്ഷിസങ്കേതം സന്ദര്‍ശിക്കാനായി പോയ അങ്കമാലി എളവൂര്‍ സെന്റ് ആന്റണീസ് യുപി സ്കൂളിലെ 15 വിദ്യാര്‍ഥികളും മൂന്നു അധ്യാപകരുമടക്കം 18 പേർ മരിച്ചത്.
തട്ടേക്കാട് ദുരന്തം: ബോട്ടുടമയുടെ തടവുശിക്ഷ വെട്ടിക്കുറച്ചു
12:52 AM Feb 28, 2021 | Deepika.com