കർണാടക അതിർത്തി പ്രശ്നം; കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തും: മുഖ്യമന്ത്രി

01:40 AM Feb 23, 2021 | Deepika.com
തിരുവനന്തപുരം: കേരളത്തിൽ നിന്നു കർണാടകത്തിലേക്കു പോകുന്ന അതിർത്തി റോഡുകൾ പലതും അടച്ച പ്രശ്നം കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയിൽപ്പെ ടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിർത്തികൾ അടയ്ക്കുകയും കേരളത്തിൽനിന്നു പോകുന്ന വാഹനങ്ങൾ തടയുകയും ചെയ്ത നടപടി കേന്ദ്രസർക്കാരിന്‍റെ മാർഗനിർദേശത്തിനെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‌അവശ്യസാധനങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട് അതിർത്തി കടന്ന് യാത്രചെയ്യുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കർണാടക പോലീസിനോട് അഭ്യർഥിച്ചു. ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമേ കർണാടകയിലേക്ക് പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് അതിർത്തികളിൽ കണ്ടത്. കർണാടക പോലീസ് മേധാവി പ്രവീണ്‍ സൂദിനെ ടെലിഫോണിൽ ബന്ധപ്പെട്ടാണ് ഈ ആവശ്യമുന്നയിച്ചത്. ആരോഗ്യമന്ത്രിയുമായി ചർച്ചചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കർണാടക സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

പെട്ടെന്ന് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് വരുത്തുന്നുണ്ട്. ആർടിപിസിആർ സർട്ടിഫിക്കറ്റിനുവേണ്ടി പരിശോധനയ്ക്ക് വിധേയരാകുന്നതിനും ഫലം ലഭിക്കുന്നതിനും സമയമെടുക്കുമെന്നും ലോക്നാഥ് ബെഹ്റ ചൂണ്ടിക്കാട്ടി.അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഈ നിബന്ധന ഒഴിവാക്കാം എന്നാണ് കർണാടക ഡിജിപി ഉറപ്പു നൽകിയത്.