തൊടുപുഴ:2018-ലെ പ്രളയം മൂന്നാറിനു തിരികെ നൽകിയത് ചരിത്ര സാക്ഷ്യങ്ങളിലൊന്ന്.1924-ലെ പ്രളയത്തിൽ ഒഴുകിപ്പോയ ബ്രിട്ടീഷുകാർ സ്ഥാപിച്ച മോണോ റെയിലിന്റെ ചക്രങ്ങളിലൊന്നാണ് 2018 പ്രളയത്തിനു ശേഷം തിരിച്ചുകിട്ടിയത്.
പ്രളയത്തിൽ മൂന്നാറിനെയും മറയൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നായ പെരിയവര പാലം തകർന്നിരുന്നു.പിന്നീട് ഈ പാലം നിർമിക്കാനായി കുഴിയെടുത്തപ്പോഴാണ് 94 വർഷത്തിനു ശേഷം മണ്ണിൽ പുതഞ്ഞ നിലയിൽ ട്രെയിൻചക്രം കണ്ടെ ത്തിയത്.1924-ലെ മഹാപ്രളയത്തിലാണ് പുനരുദ്ധരിക്കാനാവാത്ത വിധം മൂന്നാറിലെ മോണോറെയിൽ തകർന്നത്.
ഇതിനിടെ 2018-ലെ മഹാപ്രളയത്തിൽ തകർന്ന പെരിയവരെ പാലം പുനർനിർമിക്കുന്നതിനായി കുഴിയെടുക്കുന്പോൾ ചക്രം ലഭിക്കുകയായി രുന്നു.
പിന്നീട് വിദഗ്ധർ നടത്തിയ പരിശോധനയിലാണ് ഇതു മോണോറെയിലിന്റെ ചക്രമാണെന്നു വ്യക്തമായത്. കൂട്ടിച്ചേർക്കലുകളില്ലാതെ ഒറ്റ കന്പിയിലാണ് ചക്രം നിർമിച്ചിട്ടുള്ളത്.ചില എഴുത്തുകൾ രേഖപ്പെടുത്തിയിട്ടുണ്ടെ ങ്കിലും വ്യക്തമല്ല. നിലവിൽ മൂന്നാറിലെ ടാറ്റ ടീ മ്യൂസിയത്തിൽ ഇതു പ്രദർശിപ്പിച്ചിരിക്കുകയാണ്.മോണോ റെയിലുമായി ബന്ധപ്പെട്ടുള്ള ഏതാനും ചിത്രങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടെ ങ്കിലും ചക്രം പോലുള്ള വസ്തു ആദ്യമായാണ് ലഭിക്കുന്നത്. പതിറ്റാണ്ടുകൾക്കു ശേഷം മോണോറെയിലിന്റെ ചക്രം ലഭിച്ചത് കണ്ണൻദേവൻ കന്പനിയുടെ കീഴിലുള്ള മ്യൂസിയം സന്ദർശിക്കാനെത്തുന്നവർക്കു കൗതുകക്കാ ഴ്ചയാണ്.
ഇത്രയും കാലം മണ്ണിനടിയിൽ കിടന്നിട്ടും ട്രെയിൻ ചക്രത്തിനു തകരാറുകൾ ഇല്ലായിരുന്നുവെന്നും മ്യൂസിയം അധികൃതർ പറഞ്ഞു.മൂന്നാറിന്റെ മലമടക്കുകളിലൂടെ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും ട്രെയിൻ ഓടാനുള്ള സാധ്യത തെളിയുന്പോൾ പ്രളയം തിരികെ നൽകിയ ട്രെയിൻ ചക്രം ചരിത്രത്തിന്റെ നേർസാക്ഷ്യമാണ്. തേയിലയും മറ്റു സാധനങ്ങളും കൊണ്ടുപോകുന്നതിനായി ബ്രിട്ടീഷുകാർ 1902 ലാണ് മൂന്നാറിൽ ട്രെയിൻ സർവീസ് ആരംഭിച്ചത്.
35 കിലോമീറ്ററായിരുന്നു റെയിൽവേ ലൈനിന്റെ മൊത്തം ദൈർഘ്യം. 1924ലുണ്ടായ പ്രളയത്തിൽ തകർന്നടിഞ്ഞ റെയിൽവേ ലൈൻ പിന്നീട് പുതുക്കിപ്പണിയാനായില്ല. 2019ൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് മൂന്നാറിൽ പൈതൃക റെയിൽ സർവീസ് തുടങ്ങാൻ ആലോചിച്ചത്. നിലവിൽ റെയിൽവ വിഭാഗം വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കിവരികയാണ്.
ജെയിസ് വാട്ടപ്പിള്ളിൽ
പ്രളയം മൂന്നാറിനു തിരികെ നൽകിയതു ചരിത്രസാക്ഷ്യങ്ങളിലൊന്ന്
01:49 AM Jan 25, 2021 | Deepika.com