മുളന്തുരുത്തി: മുളന്തുരുത്തി മാർത്തോമൻ പള്ളി ഓർത്തഡോക്സ് വിഭാഗത്തിനു വിട്ടുകിട്ടിയെങ്കിലും പള്ളിയിലും പള്ളി നിലവറയിലും മേമ്പൂട്ടിലും സൂക്ഷിച്ചിരുന്ന അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടതായി വികാരി ഫാ. ജിയോ ജോർജ് മട്ടമ്മേൽ, അസി. വികാരി ഫാ. തോമസ് കെ ഏലിയാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോടതി ഉത്തരവു പ്രകാരം ജില്ലാ കളക്ടർ പള്ളിയുടെ താക്കോൽ കൈമാറിയിരുന്നെങ്കിലും പള്ളിമേടയുടെയും സൂക്ഷിപ്പുമുറിയുടെയും താക്കോൽ ഉണ്ടായിരുന്നില്ല.
തുടർന്ന് ഡിസംബർ 17ന് കോടതി നിയമിച്ച അഡ്വക്കറ്റ് ജനറലിന്റെ നേതൃത്വത്തിൽ പള്ളിമേടയിലെ മുറികളും മേമ്പൂട്ടും തുറക്കുകയുണ്ടായെങ്കിലും അവ ശൂന്യമായിരുന്നു. അമൂല്യ വസ്തുക്കൾ പള്ളിയിലുണ്ടായിരുന്നു എന്നു തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ സഹിതം ഓർത്തഡോക്സ് വിഭാഗം മുളന്തുരുത്തി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
മുളന്തുരുത്തി പള്ളി: അമൂല്യ വസ്തുക്കൾ നഷ്ടമായെന്ന് ഓർത്തഡോക്സ് വിഭാഗം
01:48 AM Jan 25, 2021 | Deepika.com