കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെതിരെ കോടതി വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇയാളെ കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് ശനിയാഴ്ച ഹാജരാക്കാന്‍ നിര്‍ദേശിച്ച് വീണ്ടും വാറണ്ട് പുറപ്പെടുവിക്കാന്‍ നിര്‍ദേശിച്ചത്. വിപിന്‍ ലാലിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കോടതിയില്‍ ഇന്നലെ വിസ്താരമൊന്നും നടന്നില്ല.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയും ശനിയാഴ്ച പരിഗണിക്കാനായി മാറ്റി. ഇന്ന് കാവ്യാ മാധവന്റെ സഹോദരനെയും ഭാര്യയെയുമാണ് വിസ്തരിക്കുന്നത്.
പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. പള്‍സര്‍ സുനി, മണികണ്ഠന്, വിജീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം.വര്‍ഗീസ് തള്ളിയത്.
അതിനിടെ, കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ വിസ്തരിക്കരുതെന്നും ജയിലിലയ്ടക്കണമെന്നും ആവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ഹർജിയില്‍ കോടതി ബുധനാഴ്ച വിധി പറയും.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹർജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസ്; വിപിന്‍ ലാലിനെതിരേ വീണ്ടും വാറണ്ട്
01:44 AM Jan 22, 2021 | Deepika.com