കൊട്ടാരക്കര: കെ.ബി.ഗണേഷ് കുമാറിനെതിരേ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കൊട്ടാരക്കര കോൺഗ്രസ് ഭവനിലേക്ക് കേരള കോൺഗ്രസ് -ബി പ്രവർത്തകർ മാർച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എ.ഷാജു അറിയിച്ചു. ഗണേഷ് കുമാറിനെ കൊലപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. ഇത് ആവർത്തിക്കാനാണ് ശ്രമമെങ്കിൽ കോൺഗ്രസ് നേതാക്കളെ വഴിയിൽ തടയുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കെ.ബി.ഗണേഷ്കുമാര് എംഎല്‍എയുടെ മഞ്ചള്ളൂരിലെ വസതിയിലേക്കു നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ പത്തനാപുരത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്നു രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താൽ.
വെട്ടിക്കവല പഞ്ചായത്തിലെ കോക്കാട് നടന്ന സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച കേരള കോണ്‍ഗ്രസ് ബിക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. നെടുമ്പറമ്പില്‍ നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍ പോലീസ് തടഞ്ഞു. ഇതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറാന്‍ ശ്രമിച്ച നേതാക്കന്മാരെ പോലീസ് തടയുന്നതിനിടെയാണ് ഇരുകൂട്ടര്‍ക്കും പരിക്കേറ്റത്. പുനലൂര്‍ ഡിവൈഎസ്പി അനില്‍ദാസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.സാജുഖാന്‍, കെഎസ്യു സംസ്ഥാന സെക്രട്ടറി യദുകൃഷ്ണന്, നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ഷക്കീം, നേതാക്കളായ ഷിബു കടുവാത്തോട്, തൈസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗണേഷ്കുമാറിന്റെ വീട്ടിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം
01:16 AM Jan 18, 2021 | Deepika.com