തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 7090 ജീവനക്കാർ അധികമുള്ളതിനാൽ അഞ്ചുവർഷത്തേക്ക് നിയമന നിരോധനം വരുമെന്ന് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ പറഞ്ഞു. കെഎസ്ആർടിസിയിൽ 28,114 ജീവനക്കാരുണ്ട്. ഇതിൽ 21,024 പേർ മതിയാകും.
കേന്ദ്രസർക്കാർ മുന്പുനൽകിയ ഫണ്ടുപയോഗിച്ചു വാങ്ങിയ ബസ് സർവീസ് നടത്താനാണ് കെയുആർടിസി രൂപീകരിച്ചത്. ഈ സ്ഥാപനം കെഎസ്ആർടിസിയുടെ സമാന്തര സ്ഥാപനമായി നടത്തിയതിനാൽ നഷ്ടത്തിലായി. അതിനാലാണ് പുതിയ കന്പനി രൂപീകരിക്കുന്നത്. കെഎസ്ആർടിസിയിൽനിന്ന് പല ഘട്ടങ്ങളിലായി മൂന്നോ നാലോ വർഷംകൊണ്ട് ജീവനക്കാരെ കുറയ്ക്കും. കൂടുതലുള്ള ജീവനക്കാരെ പുനർവിന്യസിക്കും. നിലവിലെ ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നാണ് സർക്കാർ നിലപാട്.
കെഎസ്ആർടിസിയിൽ അഞ്ചു വർഷത്തേക്ക് നിയമന നിരോധനം
12:30 AM Jan 17, 2021 | Deepika.com