തിരുവല്ല: മതസ്പർധ വളർത്തുന്നവരെ വെളിച്ചത്തു കൊണ്ടു വരുന്നതിനും വർഗീയ കലാപം ഉണ്ടാക്കുവാനും അതിലൂടെ സമാധാന ജീവിതം തകർക്കാനും ശ്രമിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകളും അന്വേഷണ ഏജൻസികളും അടിയന്തരമായി ഇടപെടണമെന്ന് കേരളാ കൗണ്‍സിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു.
ക്രൈസ്തവ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നിഷേധിക്കപ്പെടുന്പോൾ അത് നേടിയെടുക്കുന്നതിനായി കെസിസി ശബ്ദമുയർത്തിയിട്ടുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു. ക്രൈസ്തവ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം ആണ്.
എന്നാൽ വിവിധ മതവിശ്വാസികൾ ഐക്യത്തോടെ കഴിയുന്ന കേരളത്തിൽ മതസ്പർധ ഉണ്ടാകത്തക്ക തരത്തിൽ, പ്രസ്താവനകൾ ഇറക്കുന്ന പ്രവണതയെ കെസിസി അപലപിക്കുന്നു.
ഉറവിടം വ്യക്തമാകാതിരിക്കുവാൻ വ്യക്തമായ ഫോണ്‍ നന്പർ പോലും നല്‍കാതെ ക്രൈസ്തവ സമൂഹത്തിന്റേത് എന്നു തോന്നിപ്പിക്കുന്ന തരത്തിൽ പ്രസ്താവനകൾ ഇറക്കുന്നവരെ കണ്ടെത്തണമെന്നും സൈബർ മേഖലയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി അടിയന്തര അന്വേഷണം നടത്തണമെന്നും കെസിസി ആവശ്യപ്പെട്ടു.
മതസ്പർധ വളർത്താനുള്ള പ്രചാരണങ്ങൾക്കെതിരെ നടപടി വേണം: കെസിസി
11:59 PM Jan 15, 2021 | Deepika.com