തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ മൂന്നു ലക്ഷം പേർക്കുകൂടി തൊഴിൽ നൽകും. ഇപ്പോൾ 14 ലക്ഷത്തോളം പേരാണ് പദ്ധതിയിലുള്ളത്. ശരാശരി തൊഴിൽ ദിനങ്ങൾ 50-55 -ൽ നിന്ന് 75 ലേക്ക് ഉയർത്തും. തൊഴിലുറപ്പ് പദ്ധതിക്കാർക്കുള്ള ക്ഷേമനിധി ഫെബ്രുവരിയിൽ നിലവിൽ വരും.
വർഷത്തിൽ 20 ദിവസമെങ്കിലും പണിയെടുക്കുന്നവർക്ക് പദ്ധതിയിൽ അംഗത്വം നൽകും. അംശാദായത്തിന് തുല്യതുക സർക്കാർ നൽകും. തൊഴിൽസേനയിൽ നിന്നു പുറത്തുപോയാൽ അടച്ചതുക സർക്കാർ നൽകും. പദ്ധതിയിൽ അംഗമായ മറ്റു പെൻഷനുകളില്ലാത്തവർക്ക് 60 വയസു മുതൽ പെൻഷൻ നൽകും. 75 ദിവസം പണിയെടുക്കുന്നവർക്ക് ഫെസ്്റ്റിവൽ അലവൻസിന് അർഹതയുണ്ടാകും. പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തി.
സ്വകാര്യ സംരംഭങ്ങളിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും
വിശേഷാൽ വൈദഗ്ധ്യമുള്ള അഭ്യസ്ത വിദ്യരായ യുവതീയുവാക്കളെ സ്വകാര്യ സംരഭങ്ങളിൽ അപ്രന്റീസായി ജോലി നൽകിയാൽ സബ്സിഡി നൽകുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും.
നഗരങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ നഗരമേഖലകളിൽ നടപ്പാക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് ഗ്രാമീണ വാർഡുകൾക്ക് മുൻഗണന നൽകാൻ മാർഗ നിർദേശം പുറപ്പെടുവിക്കും. പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തി.
തൊഴിലുറപ്പ് പദ്ധതിയിൽ മൂന്നുലക്ഷം പേർക്കുകൂടി തൊഴിൽ; ക്ഷേമനിധി ഫെബ്രുവരിയിൽ
11:59 PM Jan 15, 2021 | Deepika.com