പാലക്കാട്: വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഈ മാസം 27 മുതൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ സോജനെതിരേ നടപടിയെടുത്തില്ലെങ്കിൽ തെരുവിൽ കിടന്നു മരിക്കുമെന്ന് അമ്മ പറഞ്ഞു. വാളയാറിലെ മൂത്ത പെണ്‍കുട്ടി മരിച്ച് നാലുവർഷം തികഞ്ഞ ഇന്നലെയാണ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള സമരം ശക്തമാക്കാൻ പെണ്‍കുട്ടികളുടെ മാതാപിതാക്കൾ രംഗത്തിറങ്ങിയത്.
വാളയാർ പെൺകുട്ടികളുടെ അമ്മ 27 മുതൽ അനിശ്ചിതകാല സമരത്തിന്
12:43 AM Jan 14, 2021 | Deepika.com