കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 10നു ചോദ്യംചെയ്യും. അന്നു ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്കി. സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യംചെയ്യുന്നത്.
വടകരയിലും തിരുവനന്തപുരത്തുമുള്ള രവീന്ദ്രന്റെ സ്ഥാപനങ്ങളിലും വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുക്കളുടെ വിവരങ്ങൾക്കായി സംസ്ഥാന രജിസ്ട്രേഷന് വകുപ്പിനു കത്തും നല്‍കിയിട്ടുണ്ട്. രവീന്ദ്രനു ബിനാമി ഇടപാടുകളുണ്ടെന്ന നിഗമനത്തിലാണ് ഇഡി.
ഇതു മൂന്നാം തവണയാണ് രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കുന്നത്. നവംബര്‍ ആറിനു നോട്ടീസ് നല്‍കിയതിന്റെ അടുത്ത ദിവസം കോവിഡ് സ്ഥിരീകരിച്ചു രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് മുക്തനായി ഒരാഴ്ച ക്വാറന്റൈനും പൂര്‍ത്തിയാക്കിയശേഷമാണ് ഇഡി രണ്ടാമതും നോട്ടീസ് നല്‍കിയത്. തുടർന്നു കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രൻ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി.
സി.എം. രവീന്ദ്രനെ ഇഡി 10നു ചോദ്യംചെയ്യും
01:37 AM Dec 05, 2020 | Deepika.com