തിരുവനന്തപും: സർക്കാർ ജീവനക്കാർ, സർക്കാർ-എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപകർ എന്നിവർ പിഎസ്സി പരിശീലന കേന്ദ്രങ്ങൾ സ്വകാര്യ ട്യൂട്ടോറിയൽ സ്ഥാപനങ്ങൾ തുടങ്ങിയവ നടത്തുന്നതും അത്തരം സ്ഥാപനങ്ങളിൽ അധ്യാപനം നടത്തുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവ്.
കൂടാതെ ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പുസ്തകങ്ങളും ഗൈഡുകളും പ്രസിദ്ധീകരിക്കുന്നതിനും, അത്തരം പ്രവർത്തനങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ കൂട്ടു നില്ക്കുന്നതും ഗുരുതരമായ അച്ചടക്ക ലംഘനമായിരിക്കുമെന്നും വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്.
കൂടാതെ സാമൂഹിക മാധ്യമങ്ങളായ വാട്സ്അപ്, ഫേസ് ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം മുഖേനെ മത്സര പരീക്ഷകൾ , സ്വകാര്യ ട്യൂട്ടോറിയൽ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ക്ലാസുകൾ എന്നിവ കൈകാര്യം ചെയ്യാൻ പാടില്ല. എന്നാൽ സർക്കാർ പദ്ധതികൾക്കായി സർക്കാരിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർ പ്രവർത്തിക്കുന്നതിന് തടസമില്ല.
സർക്കാർ ജീവനക്കാരും അധ്യാപകരും പരിശീലന കേന്ദ്രങ്ങൾ നടത്തുന്നതിന് വിലക്ക്
12:33 AM Dec 03, 2020 | Deepika.com