തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ പ്രതികളുടെ വാട്ട്സ് ആപ് ചാറ്റുകൾ വിജിലൻസ് പരിശോധിക്കും.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ, സ്വർണക്കടത്തുകേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുടെ ചാറ്റുകളാണ് പ്രധാനമായി പരിശോധിക്കുന്നത്. കേന്ദ്ര ഏജൻസികൾ ശേഖരിച്ച വാട്ട്സ്ആപ് ചാറ്റുകളുടെ പകർപ്പ് ആവശ്യപ്പെട്ട് വിജിലൻസ് എൻഐഎ കോടതിയിൽ അപേക്ഷ നൽകി. ലൈഫ് മിഷൻ അഴിമതിയിൽ തുടരന്വേഷണത്തിന് വാട്ട്സ് ആപ്പ് ചാറ്റുകൾ അനിവാര്യമാണെന്ന നിലപാടിലാണ് വിജിലൻസ്. വാട്ട്സ് ആപ്പ് സന്ദേശങ്ങൾ ലഭിച്ചശേഷമേ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ലൈഫ് മിഷൻ: വാട്ട്സ് ആപ് ചാറ്റുകൾ വിജിലൻസ് പരിശോധിക്കും
12:48 AM Nov 29, 2020 | Deepika.com