കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന് പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ രണ്ടാം ഘട്ട വിചാരണ അടുത്തവർഷം ഏപ്രില്‍ 16ന് ആരംഭിക്കും. എം.കെ. നാസര്‍, ഷഫീഖ്, നജീബ്, സജില്‍, അസീസ് ഓടക്കാലി, മുഹമ്മദ് റാഫി, ടി.പി. സുബൈര്‍, എം.കെ. നൗഷാദ്, മന്‍സൂര്‍, പി.പി. മുഹമ്മദ് കുഞ്ഞ്, പി.എം. അയൂബ് എന്നിവരാണു വിചാരണ നേരിടുന്നത്. പ്രതികള്‍ക്കെതിരെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി അനില്‍ ഭാസ്കര്‍ കുറ്റം ചുമത്തി.
പിടിയിലാവാനുള്ള സവാദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ടി.ജെ. ജോസഫും കുടുംബവും സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതെന്നാണു കേസ്. പ്രതികള്‍ക്കെതിരെ വധശ്രമം, അന്യായമായി സംഘം ചേരല്‍, ഗുരുതരമായി മുറിവേല്പിക്കല്, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ആയുധ നിയമം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കൈവെട്ട് കേസ്: രണ്ടാം ഘട്ട വിചാരണ ഏപ്രില്‍ 16ന് ആരംഭിക്കും
12:51 AM Nov 28, 2020 | Deepika.com