കൊച്ചി: കേരള പോലീസ് ആക്ടിലെ വിവാദമായ 118 എ ഭേദഗതി ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കുമെന്നും അന്തിമ തീരുമാനം എടുക്കുന്നതു വരെ ഇതനുസരിച്ച് കേസെടുക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍ക്കാരിന്റെ വിശദീകരണത്തിനായി അഡീ. അഡ്വക്കറ്റ് ജനറല്‍ കെ.കെ. രവീന്ദ്രനാഥ് സമയം തേടിയതിനാൽ ഹര്‍ജികള്‍ ഇന്നു പരിഗണിക്കാനായി മാറ്റി.
വ്യക്തികളെ ഭീഷണിപ്പെടുത്താനോ അധിക്ഷേപിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ അപമാനിക്കാനോ വേണ്ടി ഏതെങ്കിലും വിഷയം വ്യാജമാണെന്നറിഞ്ഞുകൊണ്ടു വിനിമയോപാധികളിലൂടെ നിര്‍മിക്കുകയോ പ്രകടിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് മൂന്നു വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നാണ് 118 എ ഭേദഗതിയില്‍ പറയുന്നത്.
സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടന ഉറപ്പു നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മറ്റു പൗരാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പോലീസ് ആക്ട് ഭേദഗതി പുനഃപരിശോധിക്കും, കേസെടുക്കില്ല: ഹൈക്കോടതിയില്‍ സര്‍ക്കാര്‍
11:56 PM Nov 24, 2020 | Deepika.com