കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് നല്‍കും. കഴിഞ്ഞ ആറിനു ഹാജരാകാൻ പറഞ്ഞതിനു പിന്നാലെ രവീന്ദ്രന് കോവിഡ് പോസിറ്റീവായിരുന്നു. ആശുപത്രിയിൽ കഴിയുന്ന ഇദ്ദേഹത്തിനു നെഗറ്റീവായതോടെയാണു വീണ്ടും നോട്ടീസ് നല്‍കുന്നത്. അടുത്തയാഴ്ച ഇദ്ദേഹത്തെ കൊച്ചിയില്‍ ചോദ്യം ചെയ്യും.
സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി ചേർന്നു നടത്തിയ ഇടപാടുകള്‍, കെ ഫോണ്‍ ഉള്‍പ്പെടെ പദ്ധതികളില്‍ ചെലുത്തിയ സ്വാധീനം തുടങ്ങിയവയാണ് രവീന്ദ്രനില്‍നിന്ന് ഇഡി തേടുന്നത്. മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന സി.എം. രവീന്ദ്രന് ശിവശങ്കറുമായി അടുത്ത ബന്ധമാണു പുലർത്തിയിരുന്നത്.
സ്വർണക്കടത്തു കേസ് : സി.എം. രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് നല്‍കും
12:50 AM Nov 22, 2020 | Deepika.com