പുല്ലേപാറ: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള പുല്ലേപാറ കുരിശിൽ കയറിയിരുന്ന് കുരിശിനെ അവഹേളിച്ച സംഭവത്തിൽ പരാതിക്ക് പരിഹാരമായി. സംഭവം സോഷ്യൽ മീഡിയയിൽ വാർത്തയായതോടെ നിരവധി ജനപ്രതിനിധികളും സമുദായ നേതാക്കളും പ്രശ്ന പരിഹാരത്തിന് വേണ്ടി നിലകൊണ്ടു.
ഈരാറ്റുപേട്ട പോലിസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രസാദ് ഏബ്രാഹം വർഗീസ് എസ്ഐ അനുരാജ് എംഎച്ച് എന്നിവരുടെ നേതൃത്വത്തിൽ ആരോപണ വിധേയരായ മുഴുവൻ ആളുകളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി.
ഇവരെല്ലാവരും പ്രായപൂർത്തിയാകാത്തവരായതിനാലും തെറ്റ് ബോധ്യപ്പെട്ടു എന്നു രേഖാമൂലം അറിയച്ചതിനാലും തുടർ നടപടികൾ അവസാനിപ്പിക്കാൻ പൂഞ്ഞാർ പള്ളി അധികാരികൾ തീരുമാനിക്കുകയായിരുന്നു.
പുല്ലേപാറ സംഭവം : പരാതി പരിഹരിച്ചു
01:15 AM Oct 27, 2020 | Deepika.com