അടിമാലി: ദുരൂഹ സാഹചര്യത്തിൽ സുഹൃത്തിന്റെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി കുഴിക്കാട്ട് സാബുവിന്റെ മകൻ ഗോഡ്സണ്‍ (26)നെയാണ് കോളാശേരി പടിക്ക് സമീപം പെരിങ്ങലാപ്പള്ളി എബിൻസിന്റെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുട്ടുകൾ മടങ്ങിയ നിലയിൽ കാലുകൾ നിലത്ത് പതിഞ്ഞ നിലയിൽ ഇന്നലെ രാവിലെ ഒന്‍പതിനാണ് മൃതദേഹം കാണപ്പെട്ടത്. ഇതോടൊപ്പം വീടിന്റെ വരാന്തയിലും മറ്റും രക്തക്കറ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി 12ന് പട്രോളിംഗുമായി ബന്ധപ്പെട്ട് വെള്ളത്തൂവൽ പോലീസ് പണിക്കൻകുടിയിൽ എത്തിയപ്പോൾ ഗോഡ്സനെ കണ്ടിരുന്നു. തുടർന്നാണ് ഗോഡ്സണ്‍ ഉൾപ്പെടെ നാലംഗസംഘം എബിൻസിന്റെ വീട്ടിൽ എത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. വീട്ടിൽ വച്ച് ഇവർ തമ്മിൽ അടിപിടിയും വാക്കേറ്റവും ഉണ്ടായതായി അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സിഐ ആർ. കുമാറിന്റെ നിർദ്ദേശ പ്രകാരം എസ്ഐമാരായ എം.കെ. ഷെമീർ, സജി എൻ. പോൾ, സി.വി. ഉലഹന്നാൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഭവ സ്ഥലത്തെത്തി നടപടിസ്വീകരിച്ചു. ഇതോടൊപ്പം കോട്ടയത്തു നിന്നും സയന്റിഫിക് വിദഗ്തരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം അടിമാലി താലൂക്കാശുപത്രിയിൽ മോർച്ചറിയിൽ. അമ്മ: ലിസി. സഹോദരൻ: ആഷ്ലി.
ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
11:04 PM Oct 22, 2020 | Deepika.com