തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജാഥയോ ആള്‍ക്കൂട്ടമോ കൊട്ടിക്കലാശമോ പാടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശം.സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ തുടങ്ങിയ നല്‍കാനും പാടില്ല.
* ഭവന സന്ദര്‍ശനത്തിന് ഒരു സമയം സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചു പേര് മാത്രം
* റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങള്‍.
* പൊതു യോഗങ്ങൾക്കും കുടുംബയോഗങ്ങൾക്കും കോവിഡ് നിയന്ത്രണങ്ങള്‍ നിർബന്ധം.
* പൊതുയോഗങ്ങള്‍ക്ക് പോലീസിന്റെ മുന്‍കൂര്‍ അനുമതി വേണം.
* നോട്ടീസ്, ലഘുലേഖ എന്നിവ കുറയ്ക്കണം. പകരം സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം.
* പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഫേസ് ഷീല്‍ഡ് മാസ്ക്, സാനിറ്റൈസര്‍, കൈയുറ വേണം. ഏജന്റുമാര്‍ക്ക് മാസ്കും സാനിറ്റൈസറും.
* വോട്ടര്‍മാര്‍ ബൂത്തിൽ കയറുന്പോഴും ഇറങ്ങുന്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം.
* ബൂത്തിൽ ഒരേസമയം മൂന്നു വോട്ടര്‍മാര്‍ക്കു മാത്രം പ്രവേശനം.
* കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്കും തപാല്‍ വോട്ട്. '
* സ്ഥാനാർഥി കോവിഡ് പോസിറ്റീവോ ക്വാറന്റൈനിലോ ആണെങ്കിൽ നാമനിർദേശ പത്രിക നിർദേശകൻ മുഖാന്തിരം സമർപ്പിക്കണം.
തദ്ദേശ തെരഞ്ഞെടുപ്പിന് മാര്‍ഗനിര്‍ദേശങ്ങളായി ; ജാഥയും കൊട്ടിക്കലാശവും വേണ്ട
12:56 AM Oct 22, 2020 | Deepika.com