കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാനായി നാളത്തേക്കു മാറ്റി.
കേസിലെ പ്രതികളായ ഹംസത് അബ്ദുല്‍ സലാം, ടി.എം. സംജു എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി വിധി പറയാനായി മാറ്റിയത്. ജാമ്യാപേക്ഷയില്‍ ഇന്നലെ വിശദവാദം നടന്നു.
സ്വര്‍ണം കടത്തിയത് എന്തിനുവേണ്ടിയാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. ജാമ്യത്തെ എതിര്‍ത്ത എന്‍ഐഎ, അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ജാമ്യം നല്‍കരുതെന്നും ബോധിപ്പിച്ചു.
പ്രതികളുടെ യഥാര്‍ഥ ലക്ഷ്യം സംബന്ധിച്ച് തെളിവുകള്‍ ശേഖരിക്കാനുണ്ട്. അന്വേഷണം കൂടുതല്‍ സമയമെടുക്കുന്ന കാര്യമാണെന്നും 99 ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കിയതില്‍ 22 എണ്ണത്തിന്റെ പരിശോധന മാത്രമാണ് ഇതുവരെ പൂര്‍ത്തിയായതെന്നും എന്‍ഐഎ ബോധിപ്പിച്ചു.
സ്വര്‍ണക്കടത്ത് കേസ്: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
12:56 AM Oct 22, 2020 | Deepika.com