പേരാമ്പ്ര: ദിവസങ്ങൾക്കു മുമ്പ് പിറന്ന കണ്മണികളെ തനിച്ചാക്കി ശ്രുതി ടീച്ചര്‍ യാത്രയായി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച ഇരട്ടക്കുഞ്ഞുങ്ങളെ മാറോടണക്കാനാവാതെയാണ് ശ്രുതി യാത്രയായത്.
കൂത്താളിയിലെ റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കല്ലാട്ട് മീത്തല്‍ ഒ. സി. നാരായണന് നായരുടെ മകളും പേരാമ്പ്ര സില്‍വര്‍ കോളജ് അധ്യാപികയുമായ ശ്രുതി പ്രസൂണ്‍ (33) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. പ്രസവത്തിനായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രുതി രണ്ട് കുരുന്നുകള്‍ക്ക് ജന്മം നല്കി ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ പത്തു ദിവസത്തിനുശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ഹൃദയ സംബന്ധമായ ശസ്ത്രക്രിയയ്ക്കു ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയുമായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വീട്ടു വളപ്പില്‍ സംസ്കരിച്ചു. അമ്മ: ഇന്ദിര. ഭര്‍ത്താവ്: പ്രസൂണ്‍ പെരുവയല്‍ (ബെന്‍സ് കാര്‍ കോഴിക്കോട്). സഹോദരി: ശ്രേയ.
ഇരട്ടകണ്മണികളെ മാറോടണയ്ക്കാന്‍ കഴിയാതെ അമ്മ യാത്രയായി
12:14 AM Oct 22, 2020 | Deepika.com