തിരുവനന്തപുരം: എച്ച്.ഐ.വി.ചികിത്സക്ക് ഉപയോഗിച്ച് വന്നിരുന്ന രണ്ട് ഔഷധങ്ങളുടെ സംയുക്തം കോവിഡ് ചികിത്സക്ക് ഉപയോഗിക്കാമെന്ന നിർദേശവുമായി കേരളസർവകലാശാല ഗവേഷകർ. റിറ്റോനാവിർ (Rit onav ir), അറ്റസനാവിർ (Ataza navir) എന്നീ ഔഷധങ്ങളുടെ സംയുക്തമാണ് കേരളസർവകലാശാല ബയോഇൻഫോർമാറ്റിക്സ് വകുപ്പിലെ ഗവേഷകർ നിർദേശിച്ചിരിക്കുന്നത്. aylor & Francis പ്രസിദ്ധീകരിക്കുന്ന, നാല് പതിറ്റാണ്ടേ ാളം പാരന്പര്യമുളള Bio-Molecular Structure and Dy namics എന്ന ജേർണലിൽ ആണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുളളത്.
റിറ്റോനാവിർ കൊറോണ വൈറസിന്റെ മെയിൻ പ്രോട്ടീയെസ് തന്മാത്രയെ പ്രവർത്തനക്ഷമമല്ലാതാക്കുന്നതിനൊപ്പം മനുഷ്യകോശത്തിൽ കൊറോണയുടെ പ്രവർത്തന പങ്കാളിയാകുന്ന TMPRSS2 എന്ന പ്രോട്ടീൻ തന്മാത്രയെക്കൂടി ബന്ധനത്തിൽ ആക്കുന്നു. അറ്റസനാവിർ ആകട്ടെ മനുഷ്യകോശത്തിൽ കൊറോണയുടെ പ്രവർത്തന പങ്കാളിയാകുന്ന CATHEPSIN-L എന്ന മറ്റൊരു പ്രോട്ടീൻ തന്മാത്രയെ ബന്ധനത്തിൽ ആക്കുന്നു. ഇത്തരത്തിൽ മൂന്ന് തന്മാത്രകളിൽ തടസം സൃഷ്ടിക്കുന്നതിനാൽ രോഗനിയന്ത്രണത്തിൽ ശക്തമായ ഫലം ഉണ്ടാകുമെന്നാണ് നിർദേശിക്കപ്പെടുന്നത്. ഗവേഷണ സംഘത്തിൽ ഡോ.സി.എസ്.അഭിനന്ദ് , പ്രഫ.പി.ആർ.സുധാകരൻ, പ്രഫ.ഉമ്മൻ വി. ഉമ്മൻ, പ്രഫ.അച്യുത്ശങ്കർ എന്നിവർക്കു പുറമെ, ചെന്നൈയിലെ Dassalt Systems എന്ന കന്പനിയിലെ ശാസ്ത്രജ്ഞൻ ഡോ.ആനന്ദ് കൃഷ്ണമൂർത്തി കൂടി ഉൾപ്പെട്ടിരുന്നു.
ആന്റി-വൈറൽ ഔഷധങ്ങൾ മനുഷ്യരിൽ ഉപയോഗിച്ച് വരുന്നതിനാൽ ഔഷധ പരീക്ഷണത്തിന് നീണ്ട നടപടിക്രമങ്ങൾ ഡ്രഗ് റീപ്പർപ്പസിംഗ് എന്ന സമീപനത്തിൽ ഉളള ഔഷധ സംയുക്തത്തിനു ആവശ്യമില്ല. എന്നാൽ ഔഷധത്തിന്റെ ഡോസ് നിശ്ചയിക്കാൻ പരീക്ഷണവും ട്രയലും ആവശ്യം വന്നേക്കാം. തുടർ നടപടികൾക്കായി ഐസിഎംആറിനെ സമീപിക്കാൻ ഗവേഷകർ സർവകലാശാലയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
കേരളസർവകലാശാല ബയോഇൻഫോർമാറ്റിക്സ് വകുപ്പിലെ ഗവേഷകർ കഴിഞ്ഞ വർഷം ആരോഗ്യ പച്ച എന്ന ഔഷധച്ചെടിയുടെ ജീനോം സീക്വൻസ് ചെയ്ത് അപഗ്രഥിച്ചു പ്രസിദ്ധീകരിച്ചിരുന്നു.
കേരളസർക്കാരിന്റെ ഇൻർ യൂണിവേഴ്സിറ്റി സെന്ററായും കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ സെന്റർ ഓഫ് എക്സലൻസ് ഇൻ ആയുർ-ഇൻഫോർമാറ്റിക്സ് ആന്ഡ് കന്പ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ ആയും അംഗീകാരമുളള വകുപ്പാണ് കേരളസർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വകുപ്പ്.
കോവിഡ് ചികിത്സക്ക് ഒൗഷധസംയുക്തം നിർദേശിച്ച് കേരളസർവകലാശാല ഗവേഷകർ
11:07 PM Oct 01, 2020 | Deepika.com