അടിമാലി: ചിത്തിരപുരത്ത് ഹോംസ്റ്റേയിൽ അതിഥികൊണ്ടുവന്ന സാനിറ്റൈസർ കഴിച്ചതിനെത്തുടർന്ന് മൂന്നുപേർ അവശനിലയിലായ സംഭവത്തിൽ പോലീസ് ഹോംസ്റ്റേ അടച്ചുപൂട്ടി. സ്ഥാപന ഉടമയും കണ്ണൂർ സ്വദേശിയായ സഹായിയും കോലഞ്ചേരി സ്വകാര്യ മെഡിക്കൽ കോളജിലും തൃശൂർ സ്വദേശിയായ അതിഥി അങ്കമാലിയിലെ ആശുപത്രിയിലും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സാനിറ്റൈസർ നിർമിക്കുന്ന സ്പിരിറ്റിൽ നിറംചേർത്തു കുടിച്ച സംഭവത്തിൽ ഹോംസ്റ്റേയിൽ എത്തിയ ട്രാവൽ ഏജന്റിനെതിരെ പോലീസ് അബ്കാരി നിയമപ്രകാരം കേസെടുത്തു. കൃത്രിമമായി ചാരായം നിർമിക്കുകയും മറ്റുള്ളവരെ ഇതു കുടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതിനാണ് ട്രാവൽ ഏജന്റ് ഇരിങ്ങാലക്കുട കുഴിക്കാട്ടുശേരി മാനിക്കൽ മനോജ് (48) നെതിരെ വെള്ളത്തൂവൽ പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്.
സാനിറ്റൈസർ കഴിച്ചവർ ഗുരുതരാവസ്ഥയിൽ തുടരുന്നു
01:52 AM Oct 01, 2020 | Deepika.com