തൃശൂർ: സിബിഐ അന്വേഷണം വരുന്നതിനു മുന്നോടിയായുള്ള തന്ത്രമാണ് സംസ്ഥാന സർക്കാരിന്റെ വിജിലൻസ് അന്വേഷണമെന്ന് അനിൽ അക്കര എംഎൽഎ. വിജിലൻസ് അന്വേഷണത്തിലൂടെ മുഖം മിനുക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി യുണിടാക്കിനെ ഏല്പിച്ചതു ലൈഫ് മിഷൻ നേരിട്ടാണ്. യുഎഇയിലെ പ്രസ്ഥാനമായ റെഡ് ക്രസന്റല്ല. ലൈഫ് മിഷൻ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയർമാൻ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീനുമാണ്.
മുഖ്യമന്ത്രി പിണറായിയും മന്ത്രി മൊയ്തീനും അറിയാതെ ഈ ഇടപാടു നടക്കില്ല. ഇടപാടിലെ കമ്മീഷനിലും ഇവർക്കു പങ്കുണ്ട്. വിദേശപണം സ്വീകരിക്കുന്നതിനു കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. അനുമതി നേടാതെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയമവിരുദ്ധമായ ഇടപാടുകളെല്ലാം നടത്തിയതെന്നും അക്കര പറഞ്ഞു.
സിബിഐ അന്വേഷണം വരും, മുഖം മിനുങ്ങില്ലെന്ന് അനിൽ അക്കര
12:03 AM Sep 24, 2020 | Deepika.com