നാവികസേനയ്ക്കു ചരിത്രനിമിഷം; പടക്കപ്പലില്‍ ഇനി വനിതകളും

01:18 AM Sep 22, 2020 | Deepika.com
കൊച്ചി: ഇന്ത്യന്‍ നാവികസേനയ്ക്കു ചരിത്രനിമിഷമൊരുക്കി യുദ്ധക്കപ്പലില്‍ ആദ്യ വനിതാ ഉദ്യോഗസ്ഥരാകാനൊരുങ്ങി സബ് ലഫ്റ്റനന്‍റുമാരായ കുമുദിനി ത്യാഗിയും റിതി സിംഗും.

ദക്ഷിണ നാവികസേനാ ആസ്ഥാനമായ കൊച്ചി നേവല്‍ബേസില്‍ നിന്നാണ് ഇവര്‍ ഒബ്‌സെര്‍വര്‍മാരായി പരിശീലനം പൂര്‍ത്തിയാക്കിയത്. യുദ്ധക്കപ്പലുകളില്‍നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഹെലികോപ്ടറുകളിലാണ് ഇവര്‍ക്കു നിയമനം ലഭിച്ചിരിക്കുന്നത്. ഇന്നലെ ഐഎന്‍എസ് ഗരുഡയില്‍ നടന്ന ചടങ്ങില്‍ റിയര്‍ അഡ്മിറല്‍ ആന്‍റണി ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് വിംഗ്സ് നല്‍കി.

നേവല്‍ ബേസിലെ അക്കാഡമിയില്‍നിന്ന് ഒബ്‌സെര്‍വര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ 17 പേരുടെ ബാച്ചിലാണ് കുമുദിനിയും റിതിയുമുള്ളത്. ഇതുവരെ ഫിക്‌സഡ് വിംഗ് എയര്‍ക്രാഫ്റ്റുകളില്‍ (കരയില്‍നിന്നുയര്‍ന്ന് കരയില്‍ തന്നെ ലാന്‍ഡ് ചെയ്യുന്നവ) മാത്രമാണ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നത്. ഈ തീരുമാനത്തില്‍ മാറ്റമുണ്ടായതോടെയാണ് കുമുദിനിയും റിതിയും ചരിത്രത്തിലേക്കു ചുവടുവയ്ക്കുന്നത്.

ക്രൂ ക്വാര്‍ട്ടേഴ്‌സിലെ സ്വകാര്യതക്കുറവ്, ബാത്ത്റൂം അപര്യാപ്തത തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലമാണ് വനിതകളെ ഇതുവരെ ക്രൂവില്‍ ഉള്‍പ്പെടുത്താതിരുന്നത്. രണ്ടു വനിതാ ഓഫീസര്‍മാര്‍ക്കും നേവിയുടെ മള്‍ട്ടി റോള്‍ ഹെലികോപ്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനം നല്‍കി.

നേവിയുടെ ഏറ്റവും പുതിയ എംഎച്ച് 60 ആര്‍ ഹെലികോപ്ടറാണ് ഇരുവരും പറത്തുക. ശത്രു കപ്പലുകളെയും അന്തര്‍വാഹിനികളെയും തിരിച്ചറിയാന്‍ പ്രാപ്തിയുള്ള അതിനൂതന സംവിധാനമാണ് നേവിയുടെ യുദ്ധക്കപ്പലിന്‍റെ ഭാഗമായ ഹെലികോപ്ടറിലുള്ളത്.

റഫാല്‍ വിമാനങ്ങളില്‍ വനിതാ പൈലറ്റുമാരെ നിയമിക്കുന്നതിനുള്ള ചുരുക്കപ്പട്ടിക എയര്‍ഫോഴ്‌സ് തയാറാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നാവികസേനയുടെ യുദ്ധക്കപ്പലില്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള വാര്‍ത്തകളും പുറത്തുവന്നത്.