പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിൽ യുവകർഷകൻ പി.പി. മത്തായി മരിച്ച കേസിൽ വനപാലകർക്കെതിരേ കേസെടുക്കുന്നതിനു മുന്നോടിയായി പോലീസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് കോടതിയിലെത്തി. റാന്നി ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ. പ്രദീപ് കുമറാണ് ഐപിസി 157 പ്രകാരം പുതിയ റിപ്പോർട്ട് നൽകിയത്. നേരത്തെ അസ്വാഭാവിക മരണത്തിനാണ് എഫ്ഐആർ ഇട്ടിരുന്നത്.
പ്രകാരം ഐപിസി 304 പ്രകാരം നരഹത്യ 364 (എ) പ്രകാരം തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടൽ തുടങ്ങി പത്ത് വകുപ്പുകളിലാണ് പുതിയ റിപ്പോർട്ട് അ നുസരിച്ച് പ്രകാരമാണ് കേസ്. എന്നാൽ, പ്രതികളുടെ പേരുവിവരം റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.
അന്യായമായ തടങ്കൽ, ഭീഷണി, ശാരീരിക-മാനസിക പീഡനം, കൃത്രിമ രേഖ ചമയ്ക്കൽ, സത്യവിരുദ്ധമായ കാര്യങ്ങൾ സത്യമെന്ന വ്യാജേന സമർപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, സർക്കാർ ജീവനക്കാർ തെറ്റായ രേഖ ചമയ്ക്കൽ എന്നീ വകുപ്പുകളാണ് പ്രധാനമായും ഉൾപ്പെടുത്തിയത്. മത്തായിയെ കസ്റ്റഡിയിൽ എടുക്കുന്നതിനു മുന്പ് വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയില്ല, മരണ ശേഷം ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ജനറൽ ഡയറി കടത്തിക്കൊണ്ടുപോയി കൃത്രിമം നടത്തി തുടങ്ങി വനപാലകർ നടത്തിയ നിയമലംഘനങ്ങൾ പോലീസ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
കഴിഞ്ഞ ജൂലൈ 28നാണ് മത്തായിയെ ചിറ്റാർ കുടപ്പനക്കുളത്തെ കുടുംബ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. വനാതിർത്തിയിൽ സ്ഥാപിച്ചിരുന്ന കാമറ തകർത്തുവെന്നു പറഞ്ഞ് വനപാലകർ മത്തായിയെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മത്തായി കിണറ്റിൽ ചാടി എന്നായിരുന്നു വനപാലകരുടെ വിശദീകരണം. സാക്ഷിയെന്നു പറയുന്ന യുവാവിന്റെ ഫോണിൽനിന്ന് മത്തായിയുടെ ഭാര്യ ഷീബയെ വിളിച്ച് 75,000 രൂപ ആവശ്യപ്പെട്ടിരുന്നു.
ചിറ്റാറിലെ കർഷകന്റെ മരണം; വനപാലകർക്കെതിരേ നരഹത്യക്കു കേസ്
12:35 AM Aug 15, 2020 | Deepika.com