മൂന്നാർ: പെട്ടിമുടിയിൽ കണ്ണീർ തോരുന്നില്ല. ദുരന്തത്തിന്റെ അഞ്ചാം ദിവസം മൂന്നു മൃതദേഹങ്ങളാണു കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 52 ആയി. പുഴ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിലാണ് ഇന്നലെ മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം കണ്ടെടുത്ത ആറു മൃതദേഹങ്ങളും പുഴയിൽനിന്നാണു ലഭിച്ചത്.
വീടുകൾ നിലനിന്നിരുന്ന സ്ഥലത്തു പതിച്ച കൂറ്റൻ പാറക്കെട്ടുകൾ യന്ത്രങ്ങൾ ഉപയോഗിച്ച് പൊട്ടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച തെരച്ചിലിന് എൻഡിആർഎഫ് സേനാംഗങ്ങളാണ് നേതൃത്വം നൽകിയത്. പ്രതികൂല കാലാവസ്ഥയും പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് മൃതദേഹങ്ങൾ ഒഴുകിപ്പോകാനുള്ള സാധ്യതയുമുള്ളതിനാൽ തെരച്ചിൽ ദുഷ്കരമാണ്.
കണ്ണീർ തോരാതെ പെട്ടിമുടി; മരണം 52
12:50 AM Aug 12, 2020 | Deepika.com