കൊണ്ടോട്ടി: കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനത്തിലെ യാത്രക്കാരുടെ ബാഗേജുകൾ വിമാനത്തിനുള്ളിൽത്തന്നെ. വിമാന യാത്രക്കാരുടെ ബാഗേജുകൾ വിമാന കന്പനി അധികൃതരുടെ സാന്നിധ്യത്തിൽ പുറത്തെടുത്ത് കസ്റ്റംസ് പരിശോധനകൾക്കുശേഷമായിരിക്കും യാത്രക്കാർക്കു കൈമാറുക. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബാഗേജുകൾ കൃത്യമായി എത്തിച്ചു നൽകും.
ജീവനക്കാരടക്കം 190 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട വിമാനത്തിനു കേന്ദ്ര സുരക്ഷ സേനയുടെ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ബോയിംഗ് കന്പനി പ്രതിനിധികളടക്കംവിമാനം പരിശോധിക്കാനെത്തുന്നുണ്ട്. അതിനാൽ വിമാനം പെട്ടെന്ന് അപകടസ്ഥലത്തുനിന്നു മാറ്റില്ല. നടുവെ പിളർന്ന വിമാനം പ്രയോജനപ്പെടുത്താൻ പറ്റാത്ത രീതിയിൽ തകർന്നിട്ടുണ്ട്.
വിമാനാപകടം: സുരക്ഷാസേനയുടെ കാവൽ, ലഗേജുകൾ വിമാനത്തിനുള്ളിൽ
01:52 AM Aug 10, 2020 | Deepika.com